Connect with us

ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അജ്ഞാത സംഘം!; സംഭവം ബാല വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍; പോലീസില്‍ പരാതി നല്‍കി നടന്‍

News

ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അജ്ഞാത സംഘം!; സംഭവം ബാല വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍; പോലീസില്‍ പരാതി നല്‍കി നടന്‍

ബാലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അജ്ഞാത സംഘം!; സംഭവം ബാല വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍; പോലീസില്‍ പരാതി നല്‍കി നടന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.

ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയവയാണ് ബാലയുടേതായി എടുത്തു പറയേണ്ട പ്രധാന സിനിമകള്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള നടന്‍ കൂടിയാണ് ബാല. ഇതിനെല്ലാം തന്നെ തക്ക മറുപടികള്‍ അദ്ദേഹം നല്‍കാറുമുണ്ട്.

ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വീട്ടില്‍ എത്തി മൂന്നംഗ സംഘം അക്രമം നടത്തുകയായിരുന്നു എന്ന് ബാല പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് ബാല പറഞ്ഞു.

മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്ന് ബാല പറഞ്ഞു. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫഌറ്റില്‍ തനിച്ചായിരുന്നു എന്നും ബാല പരാതിയില്‍ പറയുന്നു. അക്രമികള്‍ കാറിലാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.

വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു എന്നും അയല്‍വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ബാല പറയുന്നു. അക്രമികള്‍ എത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്നാണ് ബാല പറയുന്നത്.

ഫ്‌ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നും ബാല പറയുന്നു. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും അതിക്രമിച്ച് കയറാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തു എന്നും ബാല പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശക്തമായ നടപടി പ്രതീക്ഷിക്കുന്നുണ്ട് എന്നുമാണ് ബാല പറയുന്നത്.

അടുത്തിടെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല തര്‍ക്കത്തിന്റെ പേരില്‍ ബാല വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ തന്നെ പറ്റിച്ചുവെന്നാണ് ബാല പറഞ്ഞത്. പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് ഈ വിഷയം തുടക്കമിട്ടത്. സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയിരുന്നു.

എന്നാല്‍ പ്രതിഫലം പോലും തരാതെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്നാണ് ബാല പറഞ്ഞത്. പിന്നാലെ ആരോപണങ്ങളില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.’ബാലയ്ക്കുള്ള മറുപടിയല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള വിശദീകരണമാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ബാല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചു.

ഒരു സുഹൃത്തെന്ന നിലയില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. വലിയ മഹത്തരമായ കാര്യമായി ഞാനൊരിക്കലും പറയുന്നതല്ല. ബാലയുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹത്തിന് സിനിമാരംഗത്ത് നിന്ന് പോയ ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ഞാന്‍.

ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ഷഫീക്കിന്റെ സന്തോഷത്തില്‍ ബാല അഭിനയിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് ഞാനായിരുന്നു ബാലയെ നിര്‍ദ്ദേശിച്ചത്. ബാല തന്നെ ഡബ്ബ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പ്രതിഫലം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കി. അതിനുള്ള തെളിവുകള്‍ അടക്കമായിരുന്നു ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

More in News

Trending

Recent

To Top