Connect with us

യുവതികളെ വിളിച്ചുവരുത്തി വാളയാറിൽ തടഞ്ഞുവച്ചു ഷംനയുടെ കേസിൽ മീരയ്ക്കുള്ള പങ്ക്?

Malayalam

യുവതികളെ വിളിച്ചുവരുത്തി വാളയാറിൽ തടഞ്ഞുവച്ചു ഷംനയുടെ കേസിൽ മീരയ്ക്കുള്ള പങ്ക്?

യുവതികളെ വിളിച്ചുവരുത്തി വാളയാറിൽ തടഞ്ഞുവച്ചു ഷംനയുടെ കേസിൽ മീരയ്ക്കുള്ള പങ്ക്?

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ പ്രധാന പ്രതി ഷെരീഫിന്‍റെ സുഹൃത്തായ യുവതിക്കും പങ്കെന്ന് പൊലീസ്. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ല. ഒരു സ്ത്രീയടക്കം നാല് പ്രതികള്‍ കൂടി ഇനിയും പിടികൂടാനുണ്ട്. ഇടുക്കിക്കാരിയായ മീര തട്ടിപ്പ് ആസൂത്രണം ചെയ്തതില്‍ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.ഷംന കാസിമിന്‍റെ മൊഴി നാളെ രേഖപ്പെടുത്തും. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ രണ്ടു കേസുകൂടി എടുത്തിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം ആറായി. അതേസമയം ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും.

ഷംന കാസിമിന്റെ പരാതി ഒരു തുടക്കം മാത്രമായിരുന്നു. അതിൽ നാലുപേർ അറസ്റ്റിലായ വാർത്ത പുറത്തു വന്നതോടെ ഇതേ സംഘത്തിനെതിരെ പരാതി പ്രവാഹമായി. അങ്ങനെയാണ് 24 മണിക്കൂർ കൊണ്ടു മൂന്നു കേസുകൾ കൂടി കൊച്ചി നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തത്. സിനിമാ, പരസ്യ ചിത്രീകരണങ്ങൾക്കെന്ന പേരിൽ പെണ്‍കുട്ടികളെ വാളയാറിലേക്കു വിളിച്ചുവരുത്തി തടഞ്ഞുവച്ചു എന്നായിരുന്നു പിന്നീടു വന്ന പരാതികളെല്ലാം. അവയിലാണു പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി ഇപ്പോൾ രണ്ടു കേസുകൾ കൂടി റജിസ്റ്റർ ചെയ്‌തത്.

ഇതോടെ ഈ സംഘത്തിനെതിരെ കൊച്ചിയിൽ മാത്രം ആറു കേസുകളായി. പരാതിക്കാരായ പെൺകുട്ടികളുടെ വിശദ മൊഴികൾ ഇന്നലെ പകൽ രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാത്രി വൈകിയും ഇന്ന് പുലർച്ചെയുമായാണു രണ്ടു കേസുകളും റജിസ്റ്റർ ചെയ്തിരിക്കുന്നത്.കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് ഈ കേസുകളിലും രേഖപ്പെടുത്തും. കൂടുതൽ പ്രതികൾ ഉള്ളതായി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനുണ്ട്. അതേസമയം ഷംനയുടെ പരാതിയിൽ എടുത്ത കേസിൽ ആദ്യം പിടിയിലായ നാലു പ്രതികളെ നടിയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കാനുണ്ട്.

ഇന്നലെ അതിനു തയാറെടുത്തെങ്കിലും ഒടുവിൽ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് അടക്കമുള്ള എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതു നീണ്ടുപോയതിനാൽ തെളിവെടുപ്പു നടന്നില്ല. ഇന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ ഹൈദരാബാദിലുള്ള ഷംന തിരിച്ചെത്തിയ ശേഷമാകാം ഇനി തെളിവെടുപ്പെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ പ്രതികളെ പരാതികാർക്കു മുന്നിൽ നേരിട്ട് കാണിച്ചു തിരിച്ചറിയാമെന്ന സൗകര്യവും ഉണ്ട്.

about shamna kasim

More in Malayalam

Trending

Recent

To Top