Connect with us

മമ്മൂക്കാ, ലാലേട്ടാ… അശ്ളീലംപോലെ അരോചകമാകുന്നത് നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണ്.! താരങ്ങൾക്കെതിരെ വൈറലായി കുറിപ്പ്!

Malayalam Breaking News

മമ്മൂക്കാ, ലാലേട്ടാ… അശ്ളീലംപോലെ അരോചകമാകുന്നത് നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണ്.! താരങ്ങൾക്കെതിരെ വൈറലായി കുറിപ്പ്!

മമ്മൂക്കാ, ലാലേട്ടാ… അശ്ളീലംപോലെ അരോചകമാകുന്നത് നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണ്.! താരങ്ങൾക്കെതിരെ വൈറലായി കുറിപ്പ്!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. ദേശീയ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സാമൂഹ്യ പ്രവർത്തകരും സിനിമ മേഖലയിലുള്ളവരും രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കൽ, സണ്ണി വെയ്ൻ, സക്കറിയ മുഹമ്മദ്, മുഹ്സിൻ പെരാരി, സുഡാനി ടീം ഇവരെല്ലാം രംഗത്ത് എത്തിയിട്ടും മലയാള സിനിമയിലെ മുൻനിര താരങ്ങളായമോഹൻലാലും മമ്മൂട്ടിയും എന്ത് കൊണ്ട് എത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡ്വ. ജഹാംഗീർ റസാഖ് പാലേരി എത്തിയിരിക്കുകയാണ്. മ്മൂക്കാ, ലാലേട്ടാ… അശ്ളീലംപോലെ അരോചകമാകുന്നത് നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണെന്ന് കുറിപ്പിൽ പറയുന്നു

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധിച്ച് കഴിഞ്ഞ ദിവസം ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചാണ് ഇവർ പ്രതിക്ഷേതം അറിയിച്ചത്

ഫേസ്ബുക്ക് കുറിപ്പിന്റർ പൂർണ്ണരൂപം

പ്രിയപ്പെട്ട മമ്മൂക്ക Mammootty, ലാലേട്ടൻ Mohanlal…,

രാജ്യത്തിൻറെ മതേതര ആത്മാവിന് മുറിവേൽക്കുന്ന ഈ ഘട്ടത്തിലാണ് നിങ്ങളുടെ കൂട്ടത്തിലൊരു പെൺകുട്ടി, Parvathy Thiruvothu നട്ടെല്ലിലൂടെ ഒരു ഭീതി അരിച്ചുകയറുന്ന അനുഭവത്തെക്കുറിച്ചു ലോകത്തോട് വേദനയോടെ വിളിച്ചുപറഞ്ഞത്. വയനാട്ടുകാരൻ സണ്ണി വെയ്‌നും Sunny Wayne, തമിഴനായ സിദ്ധാർഥും, തമിഴനായ മുത്തുവേൽ കരുണാനിധിയുടെ ചെറുമകൻ ഉദയനിധി സ്റ്റാലിനും, ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മഹാനായ ഇതിഹാസം കമൽ ഹാസനടക്കം Kamal Haasan ഈ മഹാരാജ്യത്തിൻ്റെ ഹൃദയമിടിപ്പിൻ്റെ വ്യതിയാനമറിയുന്ന മുഴുവൻ കലാകാരന്മാരും വെട്ടിവേർപ്പെടുത്താൻ പോകുന്ന ഈ രാജ്യത്തിൻറെ ആത്മാവിനുണ്ടാകുന്ന മുറിവിനെക്കുറിച്ചോർത്ത് വേപഥുപൂണ്ടു. ദുഃഖവും അമർഷവും പ്രതിഷേധവും വാക്കുകളിലൂടെ കുറിച്ചിട്ടു. ചിലരൊക്കെ പ്രസംഗങ്ങളിലൂടെ ഉറക്കെപ്പറഞ്ഞു.!

നട്ടെല്ലിലൂടെ ഭയം അരിച്ചുകയറാൻ സ്വന്തമായി നട്ടെല്ലുള്ളൊരു കലാകാരി, പാർവതി, നിങ്ങളുടെ മകളാകാൻ പ്രായമുള്ളൊരു അഭിനേത്രിയാണല്ലോ. സണ്ണി വെയ്‌നും, സിദ്ധാർഥുമെല്ലാം സിനിമയിലും ജീവിതത്തിലും, സാമൂഹികാനുഭവങ്ങളിലുമെല്ലാം നിങ്ങളോടു ശിഷ്യപ്പെടാൻമാത്രം പ്രായമോ അനുഭവപരിചയമോ മാത്രമുള്ളവരാണ്. പക്ഷേ അവരിൽ നിന്നും പ്രതീക്ഷിക്കാത്തത്, നിങ്ങളിൽനിന്നും പ്രതീക്ഷിക്കുമ്പോൾ ഈ ജനതയ്ക്ക് നിങ്ങൾ നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അവരാകട്ടെ, ഈ സമൂഹത്തിന്റെയെല്ലാം പ്രതീക്ഷകൾക്കപ്പുറം നിലപാടുകളിലെ കരളുറപ്പുകൊണ്ട് വളരുകയും ചെയ്തിരിക്കുന്നു.!!

ഇന്ന്, സുഡാനി ഫ്രം നൈജീരിയ എന്ന മനോഹര സിനിമയുടെ അണിയറക്കാരായ സക്കരിയയും Zakariya Mohammed, മുഹ്‌സിൻ പെരാരിയും Muhsin Parari, ഷൈജു ഖാലിദും Shyju Khalid അവർക്കുലഭിച്ചിട്ടുള്ള ദേശീയ ചലച്ചിത്ര അവാർഡ് ദാനങ്ങളുടെ ചടങ്ങുകൾ ബഹിഷ്‌ക്കരിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ ആത്മാവിനെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമത്തോട് ധീരമായി പ്രതിഷേധിച്ചിരിക്കുന്നു. ആ യുവാക്കൾക്ക് അത്തരമൊരു അവാർഡും ബഹുമതികളും ലഭിച്ചിരുന്നത് നിങ്ങളറിഞ്ഞിരുന്നോ എന്നെനിക്കറിയില്ല. എന്തായാലും അവരുടെ ആർജ്ജവവും കരളുറപ്പുംപോലും നിങ്ങളിൽനിന്നുണ്ടാകാത്തത് തീവ്രമായ നിരാശയാണുണ്ടാക്കുന്നത്.!

ഈ അവസരത്തിലാണ് “പാടിയുണ്ടാക്കുന്നതെല്ലാം പറഞ്ഞുകളയുന്ന” ഗന്ധർവ്വഗായകൻ, ശബരിമലയിൽ സ്ത്രീകൾ കയറിയാൽ പുരുഷന്മാർക്കുണ്ടാവുന്ന “ചാഞ്ചല്യത്തെക്കുറിച്ചു” വേവലാതിപ്പെടുന്നത് കണ്ടത്. നിങ്ങളുടെ തലമുറയിൽപ്പെട്ട വിവരമുള്ള പണ്ഡിതന്മാരിൽ ഒരാളായ ശശി തരൂർ പറഞ്ഞതുപോലെ നിങ്ങളൊക്കെ floccinaucinihilipilification, മരപ്പാഴുകളാണെന്ന് ഞങ്ങൾ തിരിച്ചറിയാൻ വൈകിയതിൽ അതീവ ദുഃഖമുണ്ട് മെഗാതാരങ്ങളേ.!!

ബഹുമാന്യരായ ഇക്ക, ഏട്ടൻ…
ഈ രാജ്യമിന്ന് നാളിതുവരെ കണ്ടിട്ടില്ലാത്ത മഹത്തായ ഒരു പ്രക്ഷോഭത്തിലൂടെയാണ് കടന്നുപോകുന്നത്. ജാമിയ മില്ലിയ്യയ്യും, അലിഗഡും, JNU ഉം, ഹൈദ്രാബാദ് സർവ്വകലാശാലയും, കേരളത്തിലെ ക്യാമ്പസ്സുകളുമടക്കം വിദ്യാർത്ഥി പ്രക്ഷോഭങ്ങളാൽ മുഖരിതമാണ്. രക്തപങ്കിലമാണ് നോർത്തിന്ത്യൻ തെരുവുകൾ. അസമിൽ കൊല്ലപ്പെട്ട യുവാക്കളുടെ എണ്ണം അര ഡസൻ കഴിഞ്ഞു. നമ്മുടെ തെരുവുകളും സമരങ്ങളാലും, പ്രതിഷേധ പ്രകടനങ്ങളാലും പ്രതിഷേധ സാന്ദ്രമാണ്. ബഹുസ്വര -മതേതര സമൂഹത്തിൽ വിശ്വസിക്കുന്ന കോഴിക്കോട് ഒരുമിച്ചു കൂടിയ മലബാറിലെ മാപ്പിളമാരുടെ എണ്ണം പതിനായിരങ്ങളായിരുന്നു. വിയോജിപ്പുകളുടെ നേരമല്ല, യോജിപ്പിന്റെ നേരമാണെന്നതിനാൽ ആ ശുഭ്രവസ്ത്രധാരികളെ മത – രാഷ്ട്രീയഭേദമന്യേ കേരളമൊന്നാകെ നെഞ്ചോട് ചേർക്കുന്ന കാഴ്ചയും ഇന്നലെകണ്ടു…! ഒടുവിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ ഗത്യന്തരമില്ലാതെ പുനരാലോചനയാകാം എന്ന നിലപാടിലേക്കെത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.!!

മമ്മൂക്കാ, ലാലേട്ടാ…
നാളെ, നിങ്ങളുടെ സുഹൃത്തുക്കൾകൂടിയായ ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കക്ഷി നേതാക്കളായ സഖാവ് കാനം രാജേന്ദ്രനും, കുഞ്ഞാലിക്കുട്ടി സാഹിബുമടക്കം രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന സത്യഗ്രഹമിരിക്കുകയാണ്. അതെ, കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. ഈ ഘട്ടത്തിൽ അശ്ളീലംപോലെ അരോചകമാകുന്നത് ഈ ജനതയ്ക്കുമുന്നിൽ ജീവിച്ചിരിക്കുന്ന വലിയ കലാകാരന്മാരായ നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണ്.!!

ഇതിനൊരു മറുവശമുണ്ട്, ഇതേ നിങ്ങളിൽ ഒരുവനാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി സൃഷ്ടിച്ച മരണങ്ങളുടെ ഘോഷയാത്രകളുടെ കാലത്ത്, നോട്ട് നിരോധിച്ചപ്പോൾ ബിവറേജിൽ ക്യൂ നിൽക്കുന്നുണ്ടല്ലോ, ATM ലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് തെറിപ്പാട്ട്പോലെ ചോദിച്ചത്. ഇതേ നിങ്ങൾക്കാണ്
പ്രത്യേക പ്രിവിലേജുകളാൽ അനാവശ്യ കിരീടംചാർത്തിക്കിട്ടുമ്പോൾ, ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ മരപ്പാഴുകൾ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്‌. അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ബോധ്യപ്പെടുന്നത്, നഷ്ടപ്പെടാൻ ധാരാളമുണ്ടായിട്ടും, ആർജ്ജവത്തോടെ നട്ടെല്ല് വളയ്ക്കാതെ നേര് നിർഭയം പറയുന്ന, IAS പോലും പുല്ലുപോലെ വലിച്ചെറിയുന്ന, കണ്ണൻ ഗോപിനാഥന്മാരെ കാണുമ്പോഴാണ്. മാത്രമല്ല പലതും നഷ്ട്ടപ്പെടാനുണ്ടായിട്ടും ഞങ്ങളിൽ ചിലരുടെ രാഷ്ട്രീയ ജാഗ്രത കാണുമ്പോഴും, അസമിലെയും നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലേയും വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുപിടച്ച് ആഹാരം കഴിക്കാൻപോലും മനസ്സില്ലാതെയാകുമ്പോഴുമാണ്.!

ഈ യാഥാർഥ്യത്തിന്റെ മറുവശമെന്തെന്നാൽ നിങ്ങളെപ്പോലെയുള്ള ആളുകൾ രാഷ്ട്രത്തിൻറെ സിവിലിയൻ ബഹുമതികളാൽ “ആദരിക്കപ്പെടുന്നു” എന്നുള്ളതാണ്. മറ്റൊരുഭാഷയിൽ പറഞ്ഞാൽ പത്മശ്രീയും പത്മവിഭൂഷണും ഭരതും ലെഫ്റ്റനെന്റ് കേണൽ പദവിയുമെല്ലാം നിങ്ങൾക്കെല്ലാം നൽകപ്പെട്ടുകൊണ്ട് ആ ബഹുമതികൾ അനാദരിക്കപ്പെടുന്നു എന്നുമാണർത്ഥം. എന്തിനേറെ ആറു പതിറ്റാണ്ട് കാലത്തോളം ഭൂമിയിൽ ജീവിച്ചിരുന്നിട്ട് വോട്ടവകാശം ഉൾപ്പടെയുള്ള അടിസ്ഥാന പൗരൻറെ രാഷ്ട്രീയ അഭ്യാസംപോലും ചെയ്തിട്ടില്ലാത്ത നിങ്ങളെയൊക്കെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പാർലമെന്റിലേക്കയക്കാൻ വ്യഗ്രതപ്പെടുന്നു എന്നതും മേൽപ്പറഞ്ഞ പ്രിവിലേജിന്റെ ഭാഗമായ രാഷ്ട്രീയ അശ്ലീലമാണ്.!!

പൂജാമുറിയിൽ ഫോട്ടോവച്ചു ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാൽ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്നാട്ടിൽപ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം, ആർജ്ജവത്തോടെ, നട്ടെല്ല് നിവർത്തി നിലപാടുകൾ ഉറക്കെപ്പറയുന്നു.!

എന്തായാലും ഈ കൊടുംതണുപ്പിലും രാജ്യം പ്രതിഷേധാഗ്നിയിൽ കത്തുമ്പോഴും, മൗനം പാലിക്കുന്നതോടൊപ്പം, വാഴപ്പിണ്ടി നട്ടെല്ലുള്ള കലാകാരന്മാരാണ് തങ്ങളെന്ന് ആവർത്തിച്ചടയാളപ്പെടുത്താനുള്ള ആ ഉളുപ്പില്ലായ്മയ്ക്ക്, എല്ലാ വർഷവും ഏഷ്യാനെറ്റിന്റേയും സൂര്യയുടെയും മറ്റും അവാർഡ് നിശയിൽ ദിവസങ്ങൾനീണ്ട പരിശീലനത്തിനടക്കം മുറ തെറ്റാതെ എത്തുന്ന ആ ശുഷ്കാന്തിക്ക് ശുഭാശംസകൾ. നല്ല ഭംഗിയുള്ള താടിയും മീശയുമുള്ള, ലോകത്തിലെതന്നെ മികച്ച അഭിനയ പാടവമുള്ള യാതൊരു നിലപാടും ജനാധിപത്യബോധവുമില്ലാത്ത രണ്ടു കലാകാരൻമാർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനാധിപത്യ രാജ്യത്തിലെ പ്രജകളായിരുന്നു ഞങ്ങളെന്നു കാലം അടയാളപ്പെടുത്താതിരിക്കില്ല.! ആ കാലം ഒരു ഫാഷിസ്റ്റ് കാലമായിരുന്നെന്നും..!!

ഈ ജനതയോടുള്ള ക്രൂരതകളാണ് ഇന്ത്യയുടെ പൊതുവികാരത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ കാത്തിരിക്കുന്നത് തെരുവിൽ പടരുന്ന തീയാണ്. ആ അഗ്നിയില്‍ ചുട്ടുചാമ്പലാവാതെ ബാക്കിയാവാന്‍ കരുത്തുള്ള യാതൊന്നും തല്‍ക്കാലം ഇന്ത്യയിലില്ല ..! ആ ഘട്ടത്തില്‍ നിങ്ങളുടെയെല്ലാം ഗംബ്ലീറ്റ് കുഴലൂത്തുകളും ചാരമായിപ്പോകുന്ന കാഴ്ചകൾ കാണാനായി കാത്തിരിക്കുക…!!

ഇനിയെങ്കിലും സാമൂഹിക വിഷയങ്ങളിൽ ഫാഷിസ്റ്റ് അടുക്കളപ്പണിക്കാരാവാതെ സദ്‌ബുദ്ധിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള കലാകാരന്മാരായി മാനസിക പരിവര്‍ത്തനം വരട്ടെയെന്ന പ്രാര്‍ത്ഥനകളോടെ…,

മഹാന്മാരായ കലാകാരന്മാരായ നിങ്ങൾക്കു മുകളിലെ വിശാലവിഹായസ്സുകള്‍ നിറയെ സ്നേഹാദരവുകളോടെ…

ഒരഭ്യുദയകാംക്ഷി….!
-അഡ്വ. ജഹാംഗീർ റസാഖ് പാലേരി –
8136 888 889.
Jahangeer Amina Razaq

about mohanlal and mammootty

More in Malayalam Breaking News

Trending

Recent

To Top