Connect with us

മെസേജ് അയച്ചത് പരസ്പര സമ്മതത്തോടെ.. തംപ്സ് അപ്പ് ഇമോജി നൽകിയ ഫോട്ടോ എവിടെ? മകൻ നിരപരാധി!

Malayalam

മെസേജ് അയച്ചത് പരസ്പര സമ്മതത്തോടെ.. തംപ്സ് അപ്പ് ഇമോജി നൽകിയ ഫോട്ടോ എവിടെ? മകൻ നിരപരാധി!

മെസേജ് അയച്ചത് പരസ്പര സമ്മതത്തോടെ.. തംപ്സ് അപ്പ് ഇമോജി നൽകിയ ഫോട്ടോ എവിടെ? മകൻ നിരപരാധി!

ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം ട്രാന്‍സ് വുമണ്‍ രംഗത്ത് എത്തിയിരുന്നു . സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് എത്തിയത് . ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി തെളിയിക്കുകയും സംഭവം വിവാദമാവുകയും ചെയ്തിരിക്കുന്നു.

സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തുകയുണ്ടായി. ഈ വിഷയത്തിൽ സീമ നിയമപരമായി മുന്നോട്ട് പോകണമെന്നാണ് തന്‍റെ പക്ഷമെന്നും അവര്‍ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മാല പാര്‍വതി. ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
സത്യം പുറത്ത് വരണം.

‘മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി ചാറ്റ് ചെയ്തതായി എന്റെ മകന്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അവന്‍ പറയുന്നത് അത് പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ്. സത്യം പുറത്ത് വരണം. അതിനാല്‍ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ ഫോണും പോലീസിന് കെെമാറിയിട്ടുണ്ട്’ മാലാ പാര്‍വതി പറഞ്ഞു.

‘എന്നേയും മകനേയും പേരെടുത്ത് പരാമര്‍ശിക്കുന്ന പോസ്റ്റില്‍ നിന്നും ഒരു ചിത്രം അവര്‍ പിന്‍വലിച്ചതായി മനസിലായിട്ടുണ്ട്. സീമ എന്റെ മകന്റെ മെസേജിന് തംപ്സ് അപ്പ് ഇമോജി മറുപടിയായി നല്‍കിയതുണ്ടായിരുന്നു ആ ചിത്രത്തില്‍. പക്ഷെ ഒരു തരത്തിലും അവരെ വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’ അവര്‍ പറഞ്ഞു. താന്‍ സീമയ്ക്ക് ഒപ്പമാണെന്നും മകനെ പിന്തുണയ്ക്കില്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

താന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ സീമ തങ്ങളുടെ ഐഡന്റിറ്റി പുറത്ത് വിട്ടിരുന്നുവെന്നും മാല പാര്‍വതി പറയുന്നു. സീമയുടെ പോസ്റ്റ് വന്നതിന് ശേഷം മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ പറയുന്നു. മകന്റെ മെസേജിന്റെ സ്ക്രീന്‍ ഷോട്ടും മറ്റും പുറത്ത് വിട്ടതിന് ശേഷം മാത്രമാണ് താന്‍ പ്രതികരിച്ചതെന്ന് അവര്‍ പറഞ്ഞു.
സീമ നഷ്ടപരിഹാരം ചോദിച്ചതായി താന്‍ പറഞ്ഞിട്ടില്ല. സീമയുടെ സുഹൃത്ത് തനിക്ക് അയച്ച ഓഡിയോ ക്ലിപ്പില്‍ നഷ്ടപരിഹാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയില്‍ അതേ കുറിച്ച് ചര്‍ച്ച നടന്നെന്നായിരുന്നു കേട്ടത്. അതില്‍ വ്യക്തക്കുറവുണ്ടെന്നും മാലാ പാര്‍വതി പറഞ്ഞു.

ഓരര്‍ത്ഥത്തിലും മകനെ താന്‍ പ്രതിരോധിക്കുകയില്ലെന്നും ഒന്നും മറച്ചു വയ്ക്കുകയില്ലെന്നും അവര്‍ വ്യക്തമാക്കി. സത്യം അന്വേഷിക്കാന്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതല്ലാതെ എന്താണ് താന്‍ ചെയ്യേണ്ടതെന്നും മാലാ പാര്‍വതി ചോദിക്കുന്നു. നിയമപരമായി നീങ്ങണം. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം നേരിടണമെന്നും എല്ലാ അര്‍ത്ഥത്തിലും പരാതിക്കാരിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.

about mala parvathy son

More in Malayalam

Trending

Recent

To Top