Connect with us

അച്ഛന്റെ ജന്മദിനത്തിൽ മകന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!

Malayalam

അച്ഛന്റെ ജന്മദിനത്തിൽ മകന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!

അച്ഛന്റെ ജന്മദിനത്തിൽ മകന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!

ഇന്ന് നടന്‍ സുകുമാരന്റെ ജന്മദിനം. അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ ഇന്ദ്രജിത്ത്. ജയകുമാര്‍ നാരായണന്‍ എഴുതിയ കുറിപ്പാണ് ഇന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

ജയകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് സുകുമാരന്‍ എന്ന അപൂര്‍വ്വ അഭിനയ പ്രതിഭയുടെ ജന്മദിനം.

ഒസ്ബോണിന്റെ ‘ലുക്ക് ബാക് ഇന്‍ ആംഗെര്‍’ അരങ്ങിലെത്തുന്നത് 1956ല്‍. മലയാളത്തിലെ ക്ഷുഭിത യൗവനം അരങ്ങിലെത്തുന്നത് ‘നിര്‍മ്മാല്യം’ (1973) എന്ന എം ടി ചിത്രത്തിലൂടെ. 1983 ല്‍ കാസറഗോഡ് ഗവണ്മെന്റ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോയിന്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ കസേര ആ ക്ഷുഭിത യൗവനത്തിന്റേതായിരുന്നു എന്ന് സഹ അദ്ധ്യാപകരിലാരോ പറഞ്ഞു. ജനലരികിലെ ആ ഇരിപ്പടം ഏറെ ഇഷ്ടമായി. നിര്‍മ്മാല്യവും, ബന്ധനവും, വില്‍ക്കാനുണ്ട് സ്വപ്നങ്ങളും, രാധ എന്ന പെണ്‍കുട്ടിയും, ശംഖുപുഷ്പവും, മാളിക പണിയുന്നവരും, ശാലിനി എന്റെ കൂട്ടുകാരിയും…. എന്നേ മനസ്സില്‍ പതിപ്പിച്ച ആ മുഖവും സംഭാഷണ ചാതുരിയും പലപ്പോഴും ഒരു മിന്നല്‍ പോലെ കടന്നു വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കൂടിക്കാഴ്ചയില്‍ ഓസ്‌ബോണിനെയും ബെക്കറ്റിനെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ ഒരു ഭാഗ്യം ലഭിച്ചു.. വിശ്വ സാഹിത്യത്തിലെ ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ചും, നടന ശൈലികളെക്കുറിച്ചും ഇത്രയും update ആയ ഒരാള്‍ ആ കാലഘട്ടത്തിനു മുന്‍പോ പിന്പോ മലയാള സിനിമയിലുണ്ടായിട്ടില്ല.
ലോ കോളേജില്‍ ഈവെനിംഗ് ക്‌ളാസില്‍ അദ്ദേഹം പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ട്. സ്നേഹസമ്ബന്നനായ ഗൃഹനാഥന്റെയും, ഉത്തമ ഗൃഹനായികയായിരുന്ന മല്ലിക ചേച്ചിയുടെയും ചായ സല്‍ക്കാരം ആസ്വദിച്ചിട്ടുണ്ട്.
പൗരുഷത്തിന്റെ, ക്ഷുഭിത യൗവ്വനത്തിന്റെ, ആത്മസംഘര്‍ഷത്തിന്റ, സ്വാഭാവിക മുഖങ്ങള്‍ തനിമയോടെ നല്‍കിയ മറ്റൊരു മഹാനടന്‍….

about indrajith facebook post

Continue Reading
You may also like...

More in Malayalam

Trending

Recent

To Top