Connect with us

ഗോപി സുന്ദറിനെ മീറ്റ് ചെയ്യുന്നത് അങ്ങനെയാണ്, എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമാണ് ചെന്നൈയിലേക്ക് പോവുന്നത്… മൂന്ന് വര്‍ഷം അവിടെയായിരുന്നു; തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

Malayalam

ഗോപി സുന്ദറിനെ മീറ്റ് ചെയ്യുന്നത് അങ്ങനെയാണ്, എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമാണ് ചെന്നൈയിലേക്ക് പോവുന്നത്… മൂന്ന് വര്‍ഷം അവിടെയായിരുന്നു; തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

ഗോപി സുന്ദറിനെ മീറ്റ് ചെയ്യുന്നത് അങ്ങനെയാണ്, എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമാണ് ചെന്നൈയിലേക്ക് പോവുന്നത്… മൂന്ന് വര്‍ഷം അവിടെയായിരുന്നു; തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ പാടിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. ഗായിക എന്നതിനുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ. ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. പക്ഷെ ഇപ്പോഴും അതിന്റെ കാരണം വ്യക്തമല്ല

തിരുവനന്തപുരവുമായി പ്രത്യേകമായൊരു അടുപ്പമുണ്ട്. എവിടെപ്പോയാലും മിസ് ചെയ്യാറുണ്ട്. ചെന്നൈയാണ് തനിക്കേറെ പ്രിയപ്പെട്ട സിറ്റിയെന്നാണ് ഒരു അഭിമുഖത്തിൽ അഭയ പറയുന്നത്.

അഭയയുടെ വാക്കുകളിലേക്ക്

ജീവിതത്തിലെപ്പോഴും പാട്ടുകളുണ്ട്. മരണവീടാണെങ്കില്‍ പോലും പാട്ട് വരും. ആദ്യത്തെ ദിവസം ദു:ഖിക്കും. മൂന്നാമത്തെ ദിവസം ഫുഡൊക്കെ കഴിഞ്ഞാല്‍ പാട്ടാണ്. ആ സങ്കടമൊക്കെ കഴിഞ്ഞ് പാട്ടുകളിലേക്ക് വരും. മരിച്ചയാള്‍ക്ക് ഇഷ്ടമുള്ള പാട്ടുകളൊക്കെയാണ് പാടാറുള്ളത്. ജനനവും മരണവും നൂലുകെട്ടാണെങ്കിലും ഇതേപോലെ തന്നെയാണ്. അച്ഛന്‍ പാടില്ല, സജഷന്‍സ് പറയും. ദൂരദര്‍ശനിലായിരുന്നതിനാല്‍ നിര്‍ദേശം പറയാറാണ് അച്ഛന്‍. നീ പാടിയത് ശരിയല്ലെന്നൊക്കെ അമ്മയോട് പറയാറുണ്ട്. ഗുരുമുഖത്തിരുന്ന പഠിച്ച സംഗീതമല്ല എന്റേത്. കേള്‍വി ജ്ഞാനമാണ് എനിക്ക് ഹെല്‍പ്പായിട്ടുള്ളത്. ഇപ്പോഴാണ് ഞാന്‍ സംഗീതം പഠിക്കുന്നത്. എന്റെ കസിനാണ് എന്നെ പഠിപ്പിക്കുന്നത്.

എന്ത് വെപ്രാളമാണ് ഈ കുട്ടിക്കെന്നാണ് അമ്മ പറയാറുള്ളത്. ചേച്ചിയും എന്റെ വെപ്രാളത്തെക്കുറിച്ച് പറയാറുണ്ട്. അമ്മയും ഞാനും മ്യൂസിക്കലി ഒരിക്കലും ശരിയാവാറില്ല. യുദ്ധസമാനമായ അന്തരീക്ഷമാണ്. പഠിക്കാനിരുന്നാല്‍ ഒരിക്കലും ശരിയാവാറില്ല. അമ്മ കിച്ചണിലിരുന്ന് പാടുന്നത് കേള്‍ക്കുന്നതാണ് കുഞ്ഞിലേ മുതലുള്ള കാഴ്ച. അങ്ങനെ കേട്ട് പഠിക്കുന്നതാണ്. മുഖത്തോട് മുഖം ഇരുന്ന് പഠിക്കാന്‍ നോക്കിയാല്‍ ശരിയാവില്ല. എന്തിനാണ് ഞാന്‍ എഞ്ചീനിയറിംഗിന് പോയതെന്ന് എനിക്കറിയില്ല. എന്നെ നഴ്‌സാക്കണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. അച്ഛന്റെ സഹോദരി നഴ്‌സായി യുഎസില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നെയും ആ വഴിക്ക് വിടാനായിരുന്നു ആഗ്രഹിച്ചത്.

എന്റെ ബ്ലഡില്‍ മ്യൂസിക്കുണ്ട്. എങ്ങനെയാണെന്നറിയില്ല അതിലേക്ക് തന്നെ ഞാന്‍ വന്നു. അതെടുത്താല്‍ ശരിയാവുമോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. അച്ഛന് ഞാന്‍ സിവില്‍ സര്‍വീസ് ട്രൈ ചെയ്യണമെന്നുണ്ടായിരുന്നു. ചെറുപ്പത്തിലൊക്കെ നന്നായി വായിക്കുമായിരുന്നു. എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞാണ് ഞാന്‍ മ്യൂസിക്കിലേക്ക് വന്നത്. അമ്മയ്ക്ക് എന്നെക്കുറിച്ച് സന്തോഷമാണ്. മ്യൂസിക്ക് തിരഞ്ഞെടുത്ത് ഞാന്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ടല്ലോ. 18 വയസ് വരെ ഭയങ്കര ഹൈപ്പര്‍ ആക്ടീവായിരുന്നു. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നയാളായിരുന്നില്ല.

എഞ്ചിനീയറിംഗ് ചെയ്‌തോണ്ടിരിക്കുന്നതിനിടയിലായിരുന്നു ഐഎഫ്എഫ്‌കെ ആങ്കറിംഗിന് പോയത്. അവിടെ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പരിപാടി അവതരിപ്പിക്കുന്നത്. അങ്ങനെയാണ് ഗോപി സുന്ദറിനെ മീറ്റ് ചെയ്യുന്നത്. ഒരുപാട് താരങ്ങളെ അന്ന് ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതിലൂടെ എനിക്ക് ഭയങ്കരമായൊരു കോണ്‍ഫിഡന്‍സ് കിട്ടിയിരുന്നു. കോളേജില്‍ ഞാനുമൊരു സെലിബ്രിറ്റിയെപ്പോലെയായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമായാണ് ചെന്നൈയിലേക്ക് പോവുന്നത്. മൂന്ന് വര്‍ഷം അവിടെയായിരുന്നു. സ്റ്റുഡിയോയില്‍ ആര്‍ടിസ്റ്റുകള്‍ പാടാന്‍ വരുമ്പോള്‍ അവരുടെ പാട്ട് കേള്‍ക്കാനായി പോവാറുണ്ടായിരുന്നു. കച്ചേരികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു. പാടാനുള്ളൊരു പ്രിപ്പറേഷനിലായിരുന്നു ഞാന്‍. അവിടെ നിന്നും കൊച്ചിയിലേക്ക് വന്നതിന് ശേഷമായാണ് ഞാന്‍ പാടാന്‍ തുടങ്ങിയത്.

More in Malayalam

Trending

Recent

To Top