Connect with us

വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

Malayalam

വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ചയായിരുന്നു. ഗോകുലം കൺവെൻഷൻ സെന്‍ററിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടന്നത്. ഇടവേള ബാബു പിൻവാങ്ങിയ സ്ഥാനത്തേക്ക് സിദ്ദീഖ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്‍റ് മോഹൻലാൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. എന്നാലിപ്പോഴിതാ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്ത് എത്തിയിരിക്കുകയാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയച്ചു. ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥി വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കത്തിൽ പറയുന്നു.

താൻ വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു. അതും തന്നേക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്തമായിരുന്നു. കത്തിന് മറുപടി വന്ന ശേഷമേ ബാക്കി കാര്യങ്ങൾ വ്യക്തമാക്കാൻ സാധികുക്കയുള്ളൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയി, അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ എന്നാണ് രമേഷ് പിഷാരടി കത്തിൽ പറയുന്നത്. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളേക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും പിഷാരടി പറയുന്നു. വനിതകൾക്കുവേണ്ടി നാലു സീറ്റുകൾ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയിൽ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂർണ അർഥത്തിൽ നടപ്പാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ഭേദഗതിചെയ്യണമെന്നും രമേഷ് പിഷാരടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top