Malayalam
ഞെട്ടിക്കുന്ന ഫോൺ സംഭാഷണം പുറത്ത്.. ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുക്കു എനോല!
ഞെട്ടിക്കുന്ന ഫോൺ സംഭാഷണം പുറത്ത്.. ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുക്കു എനോല!
നടൻ ബാലയും അമൃതസുരേഷും തമ്മിലുള്ള പോര് സോഷ്യൽമീഡിയയിൽ കനക്കുകയാണ്. ഇപ്പോഴിതാ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പി.എയായ കുക്കു. കുക്കു എനോല എന്ന യുവതിസോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. സഹികെട്ട വേളയിൽ എലിസബത്ത് അമൃതയുമായി സംസാരിച്ച കോൾ കേൾക്കാൻ ഇടയായ സാഹചര്യമാണ് കുക്കു ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ അഭിരാമി സുരേഷ് ഷെയർ ചെയ്തിരിക്കുന്നു . ഒരു മനുഷ്യന് ഇത്രയും മോശമായി പെരുമാറാൻ സാധിക്കുമോ എന്നറിയില്ല എന്നും കുക്കു. തനിക്ക് ഇക്കാര്യങ്ങൾ എത്രത്തോളം പച്ചയ്ക്ക് തുറന്നു പറയാൻ സാധിക്കും എന്നറിയില്ല. നേരിട്ട് ബന്ധപ്പെട്ടാൽ തെളിവുകൾ നൽകാം.
ബാലയെ പേടിച്ചു പലരും സംസാരിക്കില്ല. ഭാര്യയായി താമസിച്ചവർ പ്രത്യേകിച്ച്. അയാൾ ക്രൂരനാണ്. മീഡിയയുടെ മുന്നിലെ നടനാണ്. എലിസബത്തിനെ പോലും നിയമപരമായി ബാല വിവാഹം ചെയ്തിട്ടില്ല എന്ന് കുക്കു ആരോപിക്കുന്നു. ബാലയുടെ പക്കൽ തോക്കുണ്ട്.ഒരിക്കൽ അമൃതയുടെ വീട്ടിൽ വടിവാളുമായി വെട്ടാൻ വന്ന സാഹചര്യമുണ്ട്. പേടി കാരണം ഒന്നിച്ചു നിൽക്കുകയാണ് തങ്ങൾ. അമൃത കടന്നു പോയ പീഡനങ്ങളെ കുറിച്ച് നന്നായി അറിയാം. അതിനേക്കാളും മോശമായ കാര്യങ്ങളാണ് ബാലയെ കുറിച്ച് താൻ കേട്ടത്. ഇത്രയും മോശമായി ഒരാൾക്ക് ജീവിക്കാൻ സാധിക്കുമോ എന്നറിയില്ല. ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവോ, മകളെ സ്നേഹിക്കുന്ന അച്ഛനോ അല്ല. ബാല എവിടെയോ വച്ച് താലികെട്ടി, ആറു മാസത്തിനു ശേഷമാണ് എലിസബത്തുമായി റിസപ്‌ഷൻ നടത്തിയത്. വിവാഹശേഷം, ബാല വീട്ടിൽ മദ്യപിക്കാൻ കൂട്ടുകാരെ വിളിച്ചുകൊണ്ടു വരും. അമൃതയുടെ ഫോൺ നശിപ്പിച്ചു. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി അമൃതയെക്കൊണ്ട് അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകി, എച്ചിൽ പാത്രം കഴുകിച്ചു.
ലൈംഗികമായി ദുരുപയോഗം ചെയ്തു. എലിസബത്തിനും അത് തന്നെയായിരുന്നു സ്ഥിതി. രണ്ടുപേരും ഒരേ വിഷയത്തിലൂടെ കടന്നുപോയി. പ്രതിയ്ക്കരിക്കാൻ പോകില്ല എന്ന് ഉറപ്പുള്ള സ്ത്രീകളോട് മാത്രമാണ് അയാൾ ബന്ധം സ്ഥാപിക്കുക. ചന്ദന എന്ന ആദ്യഭാര്യ പണം പറ്റിച്ചു എന്നൊക്കെ അമൃതയോടു പറഞ്ഞാണ് വിവാഹം ചെയ്തത്. വൈകാരികമായി മുതലെടുക്കും. വീട്ടിൽ പ്രേതബാധയുണ്ട് എന്ന നിലയിൽ സൗണ്ട് എഫ്ഫക്റ്റ് വച്ച് അന്തരീക്ഷം സൃഷ്‌ടിക്കും. ഒരുപാട് പെണ്ണുങ്ങളെ വിവാഹം ചെയ്യും എന്ന് പറഞ്ഞു ഒരു ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ മുന്നിൽ ചില മോശം കാര്യങ്ങൾ ചെയ്യിച്ചു. ഭാര്യ മൂന്നോളം തവണ ജീവനൊടുക്കാൻ ശ്രമിച്ചു. ഗതികേട് കൊണ്ടാണ് കുഞ്ഞ് ഒടുവിൽ വീഡിയോ ചെയ്തത്. വീഡിയോയിൽ കുഞ്ഞ് തന്റെ ജീവിതത്തിലെ സന്തോഷം എന്തെന്നും, ജീവിതത്തിലെ ഒരേയൊരു ബുദ്ധിമുട്ടായി അച്ഛന്റെ വീഡിയോകൾ ഉണ്ട് എന്നും പറഞ്ഞിരുന്നു. കുഞ്ഞ് ക്‌ളാസിൽ ഫസ്റ്റ് ആണ്. മുൻപും ഇൻസ്റ്റഗ്രാം വീഡിയോസ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. കുഞ്ഞിനെ പഠിപ്പിക്കുന്നതും എല്ലാം അമൃതയാണ്. അച്ഛൻ ഒരു സമ്മാനം പോലും വാങ്ങി നൽകിയിട്ടില്ല. ബാലയ്ക്ക് വലിയ രീതിയിൽ പി.ആർ. വർക്ക് ഉണ്ട്. ഒരിക്കൽ കുഞ്ഞിനേയും മറ്റുള്ളവരെയും മോശമാക്കി ഒരാൾ വീഡിയോ ചെയ്തു. ഇതെന്താ നാട്ടുകാർക്ക് മനസിലാവാത്തത്. എലിസബത്തും അമൃതയും നേരിട്ട അനുഭവങ്ങൾ ആർക്കും അംഗീകരിക്കാൻ സാധിക്കില്ല.
രണ്ടുപേരും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിലാണ്. അമൃതയ്ക്ക് കോടികൾ കൊടുത്തുവെങ്കിൽ, ബാങ്ക് ട്രാൻസാക്ഷൻ കാണിക്കട്ടെ. അത് വെറും വിവാദം സൃഷ്‌ടിക്കലാണ്. സ്വന്തം ഭാര്യയുടെ കിടപ്പറയിലെ വീഡിയോ എടുത്തു വച്ച് ഭീഷണിപ്പെടുത്തും എന്ന് ബാല പറയും. അമൃതയും എലിസബത്തും തമ്മിലെ സംഭാഷണത്തിലാണ് ഇതെല്ലാം വ്യക്തമായത്. എലിസബത്തിനും അമൃതയ്ക്കും, ചിലപ്പോൾ തനിക്കോ, അവരുടെ കുടുംബങ്ങൾക്കോ എന്തെങ്കിലും അപകടം സംഭവിച്ചാൽ, അതിനു കാരണം ബാല മാത്രമാണ്. ബാലയുടെ തോക്കിലെ ഒരുണ്ട അമൃതയ്ക്ക് എന്ന് ബാല പറഞ്ഞിട്ടുണ്ടത്രേ. എലിസബത്ത് ജീവനും കൊണ്ട് ഗുജറാത്തിലേക്ക് ഓടിയതാണ്. അവർ പേടിച്ചിട്ടാണ് പോയത്. എലിസബത്ത് ആത്മഹത്യാ ശ്രമം നടത്തി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവരെ മാനസിക രോഗിയാക്കി. ഇയാൾ റേപ്പിസ്റ്റ് ആണ്. തെളിവ് വച്ചാണ് താൻ സംസാരിക്കുന്നത് എന്നും കുക്കു. തങ്ങളുടെ കൂട്ടത്തിലെ പലർക്കും വധഭീഷണിയുണ്ട് എന്ന് അഭിരാമി സുരേഷും നേരത്തെ ആരോപിച്ചിരുന്നു.